Feed on
Posts
Comments

“രാജയോഗം” എന്ന ഈ കൃതിയ്ക്കു രണ്ടു ഭാഗങ്ങളുണ്ട് – രാജയോഗത്തിനെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ അമേരിക്കയില്‍ നടത്തിയ എട്ടു പ്രഭാഷണങ്ങളടങ്ങുന്ന പൂര്‍വ്വഭാഗവും, പാതഞ്ജലയോഗസൂത്രങ്ങളുടെ വ്യാഖ്യാനമടങ്ങുന്ന ഉത്തരഭാഗവും. ഇതില്‍ യോഗസൂത്രങ്ങളുടെ വ്യാഖ്യാനമാണ് വിവേകാനന്ദസ്വാമികള്‍ സ്വയം രചിച്ചിട്ടുള്ള ഒരേ ഒരു കൃതി. സ്വാമികളുടെ മറ്റു കൃതികളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ആധാരമാക്കി പിന്നീട് പുസ്തകങ്ങളായി തയ്യാറക്കപ്പെട്ടവയാണ്.

 

ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് കുമാരനാശാന്‍ ഉപരിപഠനത്തിനായി കല്‍ക്കത്തയില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു വിവേകാനന്ദസാഹിത്യത്തില്‍ അഭിരുചി ജനിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം പിന്നീട് ആശാന്‍ വിവേകാനന്ദസ്വാമികളുടെ “രാജയോഗം” എന്ന കൃതി മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ആദ്യമായി 1916-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങുകയുണ്ടായി. വളരെനാള്‍ ഔട്ട് ഓഫ് പ്രിന്റ് ആയിരുന്ന ഈ അപൂര്‍വ്വകൃതി അടുത്തകാലത്തു കുമാരനാശാന്‍ ദേശീയസാംസ്കാരിക ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച “കുമാരനാശാന്റെ സമ്പൂര്‍ണ്ണകൃതികള്‍” മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു സന്തോഷകരമായ വസ്തുതയാണ്.

രാജയോഗം മലയാളപരിഭാഷ ഇ-ബുക്ക്: കുമാരനാശാന്റെ “രാജയോഗപരിഭാഷ” ഡിജിറ്റൈസ് ചെയ്യുവാന്‍ കുറെ നാള്‍ മുമ്പു തന്നെ വിചാരിച്ചിരുന്നു. എന്നാല്‍ അതിന്റെ കോപ്പി എവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കുമ്പോഴാണ് രാജയോഗത്തിന്റെ 1925-ല്‍ കൊല്ലത്ത് വിദ്യാഭിവര്‍ദ്ധിനി പ്രസ്സില്‍ അച്ചടിപ്പിച്ച പതിപ്പിന്റെ ഒരു ഫോട്ടോകോപ്പി ഈ ബ്ലോഗിന്റെ ഒരു അഭ്യുദയകാംക്ഷിയായ ശ്രീ ഉണ്ണികൃഷ്ണന് (പന്മന ആശ്രമം) ഋഷീകേശിലുള്ള ഒരു സുഹൃത്തില്‍നിന്ന് അവിചാരിതമായി ലഭിച്ചത്. അദ്ദേഹം അയച്ചുതന്ന ഫോട്ടോകോപ്പിയെ ആധാരമാക്കിയാണ് രാജയോഗം പരിഭാഷയുടെ ഡിജിറ്റൈസേഷന്‍ ചെയ്തിരിക്കുന്നത്. രാജയോഗം മലയാളപരിഭാഷ ഡിജിറ്റൈസ് ചെയ്യുന്ന പ്രോജക്ടില്‍ പങ്കെടുത്തവരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.

01. ശങ്കരന്‍
02. രാമചന്ദ്രന്‍ (രാമു)
03. രഞ്ജന
04. രതീശ്കുമാര്‍
05. ചന്ദ്ര എസ്സ്. മേനോന്‍
06. സുഗേഷ് ആചാരി
07. ജയതി
08. ഷിബിന്‍ പി.കെ.
09. രാജ്മോഹന്‍
10. രഘുനാഥന്‍ വി.
11. വിജയകുമാര്‍ കര്‍ത്താ
12. രജനീകാന്ത്
13. കുഞ്ഞുമോന്‍ പി.വി.
14. ശ്യാം എസ്സ്. നായര്‍

കടപ്പാട്: രാജയോഗം പരിഭാഷയുടെ ഫോട്ടോകോപ്പി അയച്ചുതന്ന ശ്രീ ഉണ്ണികൃഷ്ണനോടും, രാജയോഗം ഇ-ബുക്ക് പ്രോജക്ടില്‍ പങ്കെടുത്ത എല്ലാ സഹപ്രവര്‍ത്തകരോടും, നിരന്തരം ഞങ്ങള്‍ക്കു പ്രോത്സാഹനമേകിയ എല്ലാ അഭ്യുദയകാംക്ഷികളോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് രാജയോഗം മലയാളപരിഭാഷ ഇ-ബുക്ക്

Tags: , , , , , , , , , , , , , , , , ,

ശ്രീ നിര്‍മ്മലാനന്ദസ്വാമികള്‍ (1863-1938): ശ്രീ വിവേകാനന്ദസ്വാമികള്‍ 1893-ല്‍ ചിക്കാഗോയിലെ വിശ്വമതസമ്മേളനത്തില്‍ സനാതനധര്‍മ്മത്തിന്റെ വെന്നിക്കൊടിയുയര്‍ത്തിയതോടെയാണ് കേരളത്തിലുള്ളവര്‍ സ്വാമികളെക്കുറിച്ചും അവിടുത്തെ ഗുരുദേവനായ ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ചും അറിയുന്നത്. അതോടെ മലയാളികളായ നിരവധിയാളുകള്‍ ശ്രീരാമകൃഷ്ണവിവേകാനന്ദന്മാരുടെ ആരാധകരും ഭക്തരുമായെങ്കിലും കേരളത്തില്‍ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന് അടിത്തറയിട്ടത് ശ്രീരാമകൃഷ്ണദേവന്റെ ഒരു സന്ന്യാസിശിഷ്യനായിരുന്ന ശ്രീ നിര്‍മ്മലാനന്ദസ്വാമികളാണ്. സ്വാമികളുടെ പൂര്‍വ്വാശ്രമത്തിലെ പേര് തുളസീചരണ്‍ എന്നായിരുന്നു. സന്ന്യാസം സ്വീകരിച്ചതിനുശേഷവും തുളസീ മഹാരാജ് എന്ന പേരിലാണ് അദ്ദേഹം അധികവും അറിയപ്പെട്ടിരുന്നത്. 1911 ഫെബ്രവരിയില്‍ ആദ്യമായി കേരളം സന്ദര്‍ശിച്ച നിര്‍മ്മലാനന്ദസ്വാമികള്‍ അതിനെത്തുടര്‍ന്ന് മൂന്നു പതിറ്റാണ്ടോളം കേരളത്തില്‍ ശ്രീരാമകൃഷ്ണസന്ദേശം പ്രചരിപ്പിക്കുവാനും, അന്ധവിശ്വാസത്തിലും അജ്ഞാനാന്ധകാരത്തിലും ആണ്ടുകിടന്നിരുന്ന കേരളജനതയെ ഉണര്‍ത്തുവാനും അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. അതിന്റെ ഫലമായി അനേകം പേരെ ആദ്ധ്യാത്മികതയിലേയ്ക്ക് ആകര്‍ഷിക്കുവാനും, കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ശ്രീരാമകൃഷ്ണമഠങ്ങള്‍ സ്ഥാപിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ശിവഗിരി ആശ്രമം സന്ദര്‍ശിച്ച വേളയില്‍ “യതിശാര്‍ദൂലന്‍”’എന്ന്‌ സംബോധന ചെയ്താണ് മഹാകവി കുമാരനാശാന്‍ അദ്ദേഹത്തെ സ്വീകരിച്ചത്. കേരളത്തിന്റെ ആദ്ധ്യാത്മികനവോത്ഥാനത്തിനും ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും നിര്‍മ്മലാനന്ദസ്വാമികള്‍ നല്കിയ സംഭാവനകള്‍ ഇതുവരെ വേണ്ടുംവണ്ണം വിലയിരുത്തപ്പെട്ടിട്ടില്ല എന്നത് ചിന്തനീയമാണ്.

കടപ്പാട്: നിര്‍മ്മലാനന്ദസ്വാമികളുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തിനു (2013) മുമ്പായി ശ്രീനിര്‍മ്മലാനന്ദചരിതം ഇ-ബുക്ക് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചതില്‍ വളരെയധികം ചാരിതാര്‍ത്ഥ്യമുണ്ട്. ഇതിനായി സദയം അനുമതി നല്കിയ ഒറ്റപ്പാലം നിരഞ്ജനാശ്രമം അധിപതിയായ ശ്രീമല്‍ കൈവല്യാനന്ദ സ്വാമികളോടും അതിനായി പ്രയത്നിച്ച ശ്രീ രഘുനാഥന്‍ജിയോടുമുള്ള നിസ്സീമമായ കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

തുളസീ ബുക്‍സ്: ശ്രീ നിര്‍മ്മലാനന്ദസ്വാമികളെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങള്‍ തുളസീ ബുക്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ http://www.tulasibooks.org/ എന്ന സൈറ്റില്‍ ലഭ്യമാണ്.

ഡൗണ്‍ലോഡ് ശ്രീനിര്‍മ്മലാനന്ദചരിതം ഇ-ബുക്ക്

Tags: , , , , , , , , , , ,


ശ്രീവിഷ്ണുസഹസ്രനാമം: നിരവധി നൂറ്റാണ്ടുകളായി ഭാരതീയര്‍ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുള്‍പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര്‍ യുധിഷ്ഠിരന്റെ സംശയങ്ങള്‍ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്‍മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാമഹനോട് ഇപ്രകാരം ചോദിച്ചു:

“കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവന്തഃ കം കമര്‍ചന്തഃ പ്രാപ്നുയുര്‍മാനവാഃ ശുഭം
കോ ധര്‍മഃ സര്‍വധര്‍മാണാം ഭവതഃ പരമോ മതഃ
കിം ജപന്മുച്യതേ ജന്തുര്‍ജന്മസംസാരബന്ധനാത് “

(ലോകത്തില്‍ ഏകനായ ദേവന്‍ ആരാണ്? ഏകവും പരമവുമായ പ്രാപ്യസ്ഥാനം ഏതാണ്? ഏതൊരു ദേവനെ അര്‍ച്ചിച്ചാലാണ് മനുഷ്യര്‍ സദ്ഗതി നേടുക? എല്ലാ ധര്‍മ്മങ്ങളിലുംവെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് അങ്ങു കരുതുന്ന ധര്‍മ്മം ഏതാണ്? ഏതിനെ ജപിച്ചാലാണ് മനുഷ്യന്‍ ജന്മസംസാരബന്ധനത്തില്‍നിന്ന് മുക്തി നേടുക?)

ഈ ചോദ്യങ്ങള്‍ക്കുത്തരമായി “ജഗത്പ്രഭുവും, അനന്തനും, ദേവദേവനുമായ വിഷ്ണുവാണ് ഏകനായ ദേവനെന്നും, അവിടുന്നാണ് സകലതിനും പ്രാപ്യസ്ഥാനമെന്നും, അവിടുത്തെ സ്തുതിക്കുകയും അര്‍ച്ചിക്കുകയും ചെയ്യുകയാണ് ഏറ്റവും ശ്രേഷ്ഠമായ ധര്‍മ്മമെന്നും, ഭക്തിപൂര്‍വ്വം സഹസ്രനാമം ജപിച്ചുകൊണ്ട് ഭഗവാനെ അര്‍ച്ചിക്കുന്ന മനുഷ്യര്‍ ജന്മമരണരൂപമായ സംസാരത്തില്‍നിന്നു മുക്തരായി സദ്ഗതി നേടുന്നു” എന്നും ഭീഷ്മര്‍ ഉത്തരം നല്കി. തദനന്തരം ഭീഷ്മര്‍ യുധിഷ്ഠിരന് ഉപദേശിച്ചതാണ് ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം.

വിഷ്ണുസഹസ്രനാമത്തിന് രചിക്കപ്പെട്ട ഭാഷ്യങ്ങളില്‍ ഏറ്റവും പ്രാചീനമായത് ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യമാണ്. ഗുരുവായ ശ്രീ ഗോവിന്ദപാദര്‍ ആജ്ഞാപിച്ചതനുസരിച്ച് ശ്രീശങ്കരാചാര്യര്‍ രചിച്ചതാണ് ഈ ഭാഷ്യമെന്നും, ഇതാണ് അദ്ദേഹത്തിന്റെ ഭാഷ്യങ്ങളില്‍ പ്രഥമമായതെന്നും പറയപ്പെടുന്നു. ശ്രീശങ്കരാചാര്യര്‍ക്കുശേഷം മാധ്വാചാര്യര്‍, പരാശരഭട്ടര്‍, തുടങ്ങിയ നാല്പതിലധികം ആചാര്യന്മാര്‍ വിഷ്ണുസഹസ്രനാമത്തിന് ഭാഷ്യം രചിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും ശ്രീശങ്കരാചാര്യവിരചിതമായ ഭാഷ്യം തന്നെ ഏറ്റവുമധികം ജനപ്രിയമായി നിലകൊള്ളുന്നു.

വിഷ്ണുസഹസ്രനാമസ്തോത്രം ഇ-ബുക്ക്: വിഷ്ണുസഹസ്രനാമസ്തോത്രത്തിന് നാമമാത്രമായ വ്യത്യാസങ്ങളോടെ നിരവധി പാഠഭേദങ്ങളുണ്ട്. ഇതില്‍ പ്രധാനം ശ്രീശാങ്കരഭാഷ്യത്തില്‍ കാണുന്ന പാഠവും ശ്രീരാമാനുജാചാര്യരുടെ ശിഷ്യനായിരുന്ന പരാശരഭട്ടര്‍ രചിച്ച ഭാഷ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന പാഠവുമാകുന്നു. ഇതില്‍ ആദ്യത്തേതാണ് താരതമ്യേന കൂടുതലായി പ്രചാരത്തിലുള്ളത്. അതുകൊണ്ട് വിഷ്ണുസഹസ്രനാമം ഇ-ബുക്ക് തയ്യാറാക്കുന്നതിന് ശ്രീശാങ്കരഭാഷ്യത്തിലെ പാഠമാണ് ആധാരമായെടുത്തിരിക്കുന്നത്. സഹസ്രനാമം നിത്യപാരായണം ചെയ്യുവാനാഗ്രഹിക്കുന്നവരുടെ സൗകര്യം കണക്കിലെടുത്ത് വിഷ്ണുസഹസ്രനാമം ഇ-ബുക്ക് രണ്ടു സൈസില്‍ തയ്യാറാക്കിയിട്ടുണ്ട് – A5 സൈസിലും, പോക്കറ്റ് സൈസിലും.

കടപ്പാട്: സ്തോത്രത്തിന്റെയും നാമാവലിയുടെയും ദേവനാഗരിയിലുള്ള ഇ-ടെക്സ്റ്റ് സാന്‍സ്ക്രിട്ട് ഡോക്യുമെന്റ്സ് എന്ന സൈറ്റില്‍ നിന്നെടുത്തതാണ്. വിഷ്ണുസഹസ്രനാമസ്തോത്രവും നാമാവലിയും ഇ-ബുക്കായി ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചതും, അതിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചതും, അത്യന്തം താല്പര്യത്തോടെയും ക്ഷമയോടെയും ഭംഗിയായും അതിന്റെ പ്രൂഫ്റീഡിങ്ങ് ചെയ്തതും ശ്രീ രഘുനാഥന്‍ജിയാണ്. അദ്ദേഹത്തിനോടും, അതിസുന്ദരമായ ഒരു കവര്‍ ഇ-ബുക്കിനുവേണ്ടി തയ്യാറാക്കിയ സുഗേഷ് ആചാരിയോടും, സാന്‍സ്ക്രിട്ട് ഡോക്യുമെന്റ്സ് സൈറ്റിന്റെ പ്രവര്‍ത്തകരോടുമുള്ള അകൈതവമായ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് വിഷ്ണുസഹസ്രനാമം ഇ-ബുക്ക് A5 സൈസ്

ഡൗണ്‍ലോഡ് വിഷ്ണുസഹസ്രനാമം ഇ-ബുക്ക് പോക്കറ്റ് സൈസ്

വിഷ്ണുസഹസ്രനാമം ഇ-ബുക്ക് – ഡീജേവൂ ഫോര്‍മാറ്റില്‍

Tags: , , , ,


ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും. “ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” – (മുണ്ഡകോപനിഷദ് 1.2.12). (ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാനായി ഒരുവന്‍ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത് ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റടുക്കല്‍ പോകേണ്ടതാണ്). ഗുരുവിന്റെ മഹത്വത്തിനെക്കുറിച്ച് ആദിശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നതിങ്ങനെയാണ് –

ദുര്‍ലഭം ത്രയമേവൈതദ് ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ

(മനുഷ്യജന്മം, മോക്ഷത്തിനുള്ള ഇച്ഛ, മഹാപുരുഷന്മാരുമായുള്ള സഹവാസം എന്നിവ മൂന്നും അത്യന്തം ദുര്‍ലഭമാണ്. ഈശ്വരാനുഗ്രഹമൊന്നുകൊണ്ടുമാത്രമേ ഇവ മൂന്നും ലഭിക്കുകയുള്ളൂ).

ഗുരുഗീത: “ഗുരുക്കന്മാര്‍ എത്രവിധം? ആരാണ് യഥാര്‍ത്ഥഗുരു? ഗുരുവിന്റെ മഹത്വമെന്ത്? കപടഗുരുക്കന്മാരെ എപ്രകാരം തിരിച്ചറിയുവാന്‍ കഴിയും? ഒരുവന്‍ എന്തിനാണ് ഗുരുവിനെ സ്വീകരിക്കേണ്ടത്? ഒരു ശിഷ്യനു വേണ്ട ഗുണങ്ങളെന്തെല്ലാമാണ്?” – എന്നിങ്ങനെ മോക്ഷം ഇച്ഛിക്കുന്ന ഒരാള്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതെല്ലാം വിശദമായി വിസ്തരിച്ചിരിച്ചിട്ടുള്ള ഒരു സ്തോത്രഗ്രന്ഥമാണ് ഗുരുഗീത. രാമായണവും, നാരായണീയവും, സഹസ്രനാമസ്തോത്രവും പോലെ ഗുരുഗീതയും നിത്യപാരായണത്തിനുപയോഗിക്കപ്പെടുന്ന ഒരു വിശിഷ്ടഗ്രന്ഥമാണ്. ഇതു നിത്യവും ജപിച്ചാലുണ്ടാകുന്ന ഗുണങ്ങളും ഈ സ്തോത്രത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.

ഗുരുഗീത ഇ-ബുക്ക്: ഗുരുഗീത സ്കാന്ദപുരാണത്തില്‍ അന്തര്‍ഭവിച്ചതാണെന്നാണ് വിശ്വാസം. എന്നാല്‍ സ്കാന്ദപുരാണത്തിന്റെ ഇന്നു ലഭ്യമായ ഒരു പതിപ്പിലും ഇതു കാണപ്പെടുന്നുമില്ല. അതുകൊണ്ട് പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ഒരു ഭാഗത്തിലടങ്ങിയതായിരിക്കാം ഗുരുഗീത എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇന്നു ഗുരുഗീതയുടെ അസംഖ്യം പാഠങ്ങള്‍ ലഭ്യമാണ്. അതില്‍ മുഖ്യമായി രണ്ടാണുള്ളത്. ഒന്നാമത്, നൂറ്റിയെണ്‍പതില്‍ച്ചില്വാനം ശ്ലോകങ്ങളുള്ളതും മുംബയിലെ വജ്രേശ്വരിയിലെ ഗുരുദേവ് സിദ്ധപീഠത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ഗുരുഗീതാപാഠമാണ്. രണ്ടാമത്തേത്, 350 ശ്ലോകങ്ങളുള്ളതും കുറച്ചുകൂടി പ്രാമാണികമെന്നു തോന്നിക്കുന്നതും വസിഷ്ഠഗുഹയിലെ പുരുഷോത്തമാനന്ദസ്വാമികളുടെ ആശ്രമത്തില്‍നിന്നും പ്രസിദ്ധീകരിച്ചതുമായ ഗുരുഗീതാപാഠമാണ്. ഈ പാഠം തന്നെയാണ് കേരളത്തില്‍ ഉദ്ദേശം നൂറുവര്‍ഷം മുമ്പു പ്രസിദ്ധീകൃതമായ “പാരമേശ്വരീ” വ്യാഖ്യാനത്തോടുകൂടിയ ഗുരുഗീതയിലും ഉപയോഗിച്ചിട്ടുള്ളത്. സാമ്പ്രദായികരീതിയിലുള്ള ആശ്രമങ്ങള്‍ അധികവും ഈ പാഠത്തിനെ അംഗീകരിക്കുന്നതുകൊണ്ട് പ്രസ്തുത ഇ-ബുക്ക് തയ്യാറാക്കുവാനും ഗുരുഗീതയുടെ ഈ പാഠമാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ ലളിതമായ “പാരമേശ്വരീ” എന്ന വ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കുന്ന ഈ “ഗുരുഗീത മലയാളം ഇ-ബുക്ക്” ഗുരുഭക്തന്മാരായ ഏവര്‍ക്കും അത്യന്തം പ്രയോജനപ്രദമാകുമെന്നു പ്രത്യാശിക്കുന്നു.

ഡൗണ്‍ലോഡ് ഗുരുഗീതാ ഇ-ബുക്ക്

Tags: , , , , , , , , ,

ഭഗവദ്ഗീത: ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമാര്‍ന്നതുമായ ഒരു മഹത്തായ ആദ്ധ്യാത്മികഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത.

ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

(എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവും, മഹത്തായ ആ ഗീതാമൃതം ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരുമാകുന്നു.)

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാ‍ന്റെ ഗീതാപരിഭാഷ: മലയാളഭാഷാസാഹിത്യത്തിന് അമൂല്യസംഭാവനകള്‍ നല്കിയ ഒരു മഹാകവിയാണ് കേരളവ്യാസന്‍ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാ‍ന്‍. ഒരുലക്ഷത്തിലധികം ശ്ലോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് വൃത്താനുവൃത്തം, പദാനുപദം മലയാളത്തിലേയ്ക്കു സമ്പൂര്‍ണ്ണമായി തര്‍ജ്ജമ ചെയ്തതാണ് അദ്ദേഹം കൈരളിക്കു നല്കിയ ഏറ്റവും മഹത്തായ സംഭാവന. ഭാഷാഭാരതം എന്ന ഈ മഹാഭാരതപരിഭാഷയില്‍ അടങ്ങിയിട്ടുള്ള ഭഗവദ്ഗീതയുടെ പരിഭാഷയാണ് ഈ സന്ദര്‍ഭത്തില്‍ മലയാളം ഭഗവദ്ഗീത ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്.

കടപ്പാട്: ഈ ബ്ലോഗിന്റെ നിരവധി അഭ്യുദയകാംക്ഷികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയുടെ ഫലമായിട്ടാണ് ഭഗവദ്ഗീതാപരിഭാഷ ഇ-ബുക്ക് പ്രോജക്ട് ആരംഭിച്ചത്. ഇതിനായി ഭഗവദ്ഗീതാപരിഭാഷയുടെ ഒരു അച്ചടിച്ച കോപ്പി അയച്ചുതന്ന ശ്രീരഘുനാഥന്‍ജിയ്ക്കും, ഭഗവദ്ഗീത മലയാളപരിഭാഷ ഇ-ബുക്ക് പ്രോജക്ട് ടീമംഗങ്ങളായ രതീഷ്, ഷിബിന്‍, രഞ്ജന, ബാലമുരളി, സുഗേഷ് ആചാരി, രാജ്മോഹന്‍, ജയതി എന്നിവരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , ,


ബുദ്ധമതം: ശ്രീബുദ്ധന്‍ സ്ഥാപിച്ച ബുദ്ധമതത്തിലെ പ്രധാന മതഗ്രന്ഥങ്ങള്‍ തിപിടക (സംസ്കൃതത്തില്‍ ത്രിപിടകം) ആണ്. “മൂന്നു കൂടകള്‍” എന്നാണ് “ത്രിപിടകം” എന്ന പദത്തിന്റെ അര്‍ത്ഥം. പാലിഭാഷയില്‍ ഓലയിലെഴുതിയ മൂന്നു വിഭാഗങ്ങളുള്ള തത്ത്വസംഹിത ശ്രദ്ധാപൂര്‍വം ‘പിടക’ങ്ങളില്‍ സംഭരിച്ചുവച്ചിരുന്നതിനാലാണ് അതിന് ഈ പേരു വന്നുകൂടിയത് എന്നു പറയപ്പെടുന്നു. സൂത്രപിടകം, വിനയപിടകം, അഭിധര്‍മ്മപിടകം എന്നിവയാണ് ഈ മൂന്നു പിടകങ്ങള്‍. അനുഷ്ഠാനവിധികള്‍, ശിക്ഷണനിയമങ്ങള്‍ തുടങ്ങിയവയുടെ സമാഹാരമാണ് വിനയപിടകം. സൂത്രപിടകം ബുദ്ധന്റെ സകലധര്‍മ്മപ്രഭാഷണങ്ങളുടെയും സമാഹാരമാണ്. മൂന്നാമത്തേതായ അഭിധര്‍മപിടകമാകട്ടെ, ബുദ്ധമതത്തിന്റെ തത്ത്വശാസ്ത്രപരമായ വ്യാഖ്യാനങ്ങളുടെ സമാഹാരവുമാണ്.

ധര്‍മ്മപദം: ബുദ്ധന്‍ വിവിധ സന്ദര്‍ഭങ്ങളിലായി വിവിധ ഭിക്ഷുക്കള്‍ക്കും അനുയായികള്‍ക്കും നല്കിയിട്ടുള്ള ഉപദേശങ്ങളുടെ സമാഹാരമാണ് “ധമ്മപദം” അഥവാ ധര്‍മ്മപദം. സൂത്രപിടകത്തിലെ ഖുദ്ദകനികായത്തിലുള്‍പ്പെട്ട ധര്‍മ്മപദത്തില്‍ 26 അദ്ധ്യായങ്ങളിലായി 423 ഗാഥകള്‍ (ശ്ലോകങ്ങള്‍) ആണ് സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ വിഷയത്തിനെ അടിസ്ഥാനമാക്കിയാണ് അദ്ധ്യായങ്ങളെ തിരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് യമകവര്‍ഗ്ഗത്തില്‍ “രാഗം-ദ്വേഷം” തുടങ്ങിയ ദ്വന്ദ്വങ്ങളെക്കുറിച്ചും, അപ്രമാദവര്‍ഗ്ഗത്തില്‍ ശ്രദ്ധയെക്കുറിച്ചും, ചിത്തവര്‍ഗ്ഗത്തില്‍ മനസ്സിനെക്കുറിച്ചുമുള്ള ഗാഥകളാണുള്ളത്.

ധര്‍മ്മപദം ഇ-ബുക്ക്: ധര്‍മ്മപദത്തിന് മലയാളത്തില്‍ നിരവധി പരിഭാഷകളുണ്ടായിട്ടുണ്ട്. അതില്‍ ശ്രീ തേലപ്പുറത്ത് നാരായണനമ്പി രചിച്ച് 1915-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട മലയാളപരിഭാഷയാണ് ധര്‍മ്മപദം ഇ-ബുക്കിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ ആദ്യം പാലിഭാഷയിലുള്ള ഗാഥകളും അതിനുതൊട്ടു താഴെ അതിന്റെ സംസ്കൃതച്ഛായയും (പരിഭാഷ), പിന്നീട് മലയാളപരിഭാഷയുമാണ് നല്കിയിട്ടുള്ളത്. പാലി ഭാഷ പരിചയമില്ലാത്തവര്‍ക്ക് സംസ്കൃതച്ഛായ വളരെപ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു.

കടപ്പാട്: പാലിഭാഷയിലുള്ള ഗാഥകളും സംസ്കൃതശ്ലോകങ്ങളുമുള്ളതിനാല്‍ ഇതിന്റെ ടൈപ്പിങ്ങും പ്രൂഫ്റീഡിങ്ങും വളരെ ദുഷ്കരമായിരുന്നു. ക്ലേശകരമായ ഈ കൃത്യം വളരെ ഉത്സാഹപൂര്‍വ്വം നിര്‍വഹിച്ച ധര്‍മ്മപദം ഡിജിറ്റൈസേഷന്‍ ടീമിലെ എല്ലാ അംഗങ്ങളോടും, ഇതിനായി പ്രോത്സാഹനമേകിയ എല്ലാ സഹൃദയരോടും, ധര്‍മ്മപദം ഇ-ബുക്കിന് മനോഹരമായ കവര്‍പേജ് ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ധര്‍മ്മപദത്തിലെ ഉള്ളടക്കം

1. യമകവഗ്ഗോ (യമകവര്‍ഗ്ഗം)
2. അപ്പമാദവഗ്ഗോ (അപ്രമാദവര്‍ഗ്ഗം)
3. ചിത്തവഗ്ഗോ (ചിത്തവര്‍ഗ്ഗം)
4. പുപ്ഫവഗ്ഗോ (പുഷ്പവര്‍ഗ്ഗം)
5. ബാലവഗ്ഗോ (ബാലവര്‍ഗ്ഗം)
6. പണ്ഡിതവഗ്ഗോ (പണ്ഡിതവര്‍ഗ്ഗം)
7. അരഹന്തവഗ്ഗോ (അര്‍ഹദ്വര്‍ഗ്ഗം)
8. സഹസ്സവഗ്ഗോ (സഹസ്രവര്‍ഗ്ഗം)
9. പാപവഗ്ഗോ (പാപവര്‍ഗ്ഗം)
10. ദണ്ഡവഗ്ഗോ (ദണ്ഡവര്‍ഗ്ഗം)
11. ജരാവഗ്ഗോ (ജരാവര്‍ഗ്ഗം)
12. അത്തവഗ്ഗോ (ആത്മവര്‍ഗ്ഗം)
13. ലോകവഗ്ഗോ (ലോകവര്‍ഗ്ഗം)
14. ബുദ്ധവഗ്ഗോ (ബുദ്ധവര്‍ഗ്ഗം)
15. സുഖവഗ്ഗോ (സുഖവര്‍ഗ്ഗം)
16. പിയവഗ്ഗോ (പ്രിയവര്‍ഗ്ഗം)
17. കോധവഗ്ഗ (ക്രോധവര്‍ഗ്ഗം)
18. മലവഗ്ഗോ (മലവര്‍ഗ്ഗം)
19. ധമ്മട്ഠവഗ്ഗോ (ധര്‍മ്മിഷ്ഠവര്‍ഗ്ഗം)
20. മഗ്ഗവഗ്ഗോ (മാര്‍ഗ്ഗവര്‍ഗ്ഗം)
21. പകിണ്ണകവഗ്ഗോ (പ്രകീര്‍ണ്ണകവര്‍ഗ്ഗം)
22. നിരയവഗ്ഗോ (നിരയവര്‍ഗ്ഗം)
23. നാഗവഗ്ഗോ (നാഗവര്‍ഗ്ഗം)
24. തണ്‍ഹാവഗ്ഗോ (തൃഷ്ണാവര്‍ഗ്ഗം)
25. ഭിക്ഖുവഗ്ഗോ (ഭിക്ഷുവര്‍ഗ്ഗം)
26. ബ്രാഹ്മണവഗ്ഗോ (ബ്രാഹ്മണവര്‍ഗ്ഗം)

ഡൗണ്‍ലോഡ് ധര്‍മ്മപദം മലയാളം ഇ-ബുക്ക്

Tags: , , , , , , , , , , , , ,


പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു). വേദങ്ങളെ ശരിയായി മനസ്സിലാക്കുവാന്‍ പുരാണേതിഹാസങ്ങളുടെ പഠനം നമ്മെ പ്രാപ്തരാക്കുന്നു എന്നുതന്നെയാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്.

വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്‍മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്‍മ്മമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള്‍ അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന്‍ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന്‍ മടിച്ചുനിന്നപ്പോള്‍ “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്‍മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.

വാല്മീകീ രാമായണം ഉത്തരകാണ്ഡം ഇ-ബുക്ക്: ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ് വാല്മീകീ രാമായണം സമ്പൂര്‍ണ്ണമായി മലയാളത്തില്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്. ആറായിരത്തിലധികം പേജുകള്‍ സ്കാന്‍ ചെയ്യുന്നതിനുള്ള ധനവ്യയവും, ആ ഇമേജുകളെല്ലാം പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെയധികം മേന്മയുള്ള പുതിയ പുസ്തകം പോലെയാക്കി മാറ്റുവാനാവശ്യമായ പ്രയത്നവും, അതിനായി ചെലവഴിക്കുന്ന സമയവും എത്രമാത്രമാണെന്ന കാര്യം നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. ഉത്തരകാണ്ഡത്തിന്റെ പി.ഡി.എഫും തയ്യാറായതോടെ വാല്മീകീരാമായണം ഡിജിറ്റൈസേഷന്‍ എന്ന മഹായജ്ഞം പൂര്‍ത്തിയായിരിക്കുകയാണ്.

കടപ്പാട്: മലയാളത്തിലുള്ള സമ്പൂര്‍ണ്ണ വാല്മീകീരാമായണം ഇന്റര്‍നെറ്റിലെത്തിക്കുക എന്ന ഈ മഹായജ്ഞത്തിനായി ധനവും അമൂല്യമായ സമയവും ചെലവഴിച്ചു അക്ഷീണം പ്രയത്നിച്ച രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ രാമുവിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം വാല്മീകീരാമായണം ഇ-ബുക്കിന് അതിമനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടും ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , , , , ,


പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു). വേദങ്ങളെ ശരിയായി മനസ്സിലാക്കുവാന്‍ പുരാണേതിഹാസങ്ങളുടെ പഠനം നമ്മെ പ്രാപ്തരാക്കുന്നു എന്നുതന്നെയാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്.

വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്‍മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്‍മ്മമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള്‍ അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന്‍ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന്‍ മടിച്ചുനിന്നപ്പോള്‍ “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്‍മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.

വാല്മീകീ രാമായണം യുദ്ധകാണ്ഡം ഇ-ബുക്ക്: ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ് വാല്മീകീ രാമായണം സമ്പൂര്‍ണ്ണമായി മലയാളത്തില്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്. ആറായിരത്തിലധികം പേജുകള്‍ സ്കാന്‍ ചെയ്യുന്നതിനുള്ള ധനവ്യയവും, ആ ഇമേജുകളെല്ലാം പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെയധികം മേന്മയുള്ള പുതിയ പുസ്തകം പോലെയാക്കി മാറ്റുവാനാവശ്യമായ പ്രയത്നവും, അതിനായി ചെലവഴിക്കുന്ന സമയവും എത്രമാത്രമാണെന്ന കാര്യം നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. ഇതിനകം ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള ഭാഗങ്ങളുടെ പി.ഡി.എഫ്. രാമു തയ്യാറാക്കിക്കഴിഞ്ഞു. ഉത്തരകാണ്ഡവും ഉടന്‍ തന്നെ വായനക്കാരുടെ മുമ്പിലെത്തും.

കടപ്പാട്: മലയാളത്തിലുള്ള സമ്പൂര്‍ണ്ണ വാല്മീകീരാമായണം ഇന്റര്‍നെറ്റിലെത്തിക്കുക എന്ന മഹായജ്ഞത്തിനായി ധനവും അമൂല്യമായ സമയവും ചെലവഴിച്ചു പ്രയത്നിക്കുന്ന രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ രാമുവിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം വാല്മീകീരാമായണം ഇ-ബുക്കിന് അതിമനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടും ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , , , , ,

പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു). വേദങ്ങളെ ശരിയായി മനസ്സിലാക്കുവാന്‍ പുരാണേതിഹാസങ്ങളുടെ പഠനം നമ്മെ പ്രാപ്തരാക്കുന്നു എന്നുതന്നെയാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്.

വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്‍മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്‍മ്മമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള്‍ അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന്‍ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന്‍ മടിച്ചുനിന്നപ്പോള്‍ “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്‍മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.

വാല്മീകീ രാമായണം സുന്ദരകാണ്ഡം ഇ-ബുക്ക്: ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ് വാല്മീകീ രാമായണം സമ്പൂര്‍ണ്ണമായി മലയാളത്തില്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്. ആറായിരത്തിലധികം പേജുകള്‍ സ്കാന്‍ ചെയ്യുന്നതിനുള്ള ധനവ്യയവും, ആ ഇമേജുകളെല്ലാം പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെയധികം മേന്മയുള്ള പുതിയ പുസ്തകം പോലെയാക്കി മാറ്റുവാനാവശ്യമായ പ്രയത്നവും, അതിനായി ചെലവഴിക്കുന്ന സമയവും എത്രമാത്രമാണെന്ന കാര്യം നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. ഇതിനകം ബാലകാണ്ഡം മുതല്‍ സുന്ദരകാണ്ഡം വരെയുള്ള ഭാഗങ്ങളുടെ പി.ഡി.എഫ്. രാമു തയ്യാറാക്കിക്കഴിഞ്ഞു. ബാക്കി ഭാഗങ്ങളും അധികം വൈകാതെതന്നെ വായനക്കാരുടെ മുമ്പിലെത്തും.

കടപ്പാട്: മലയാളത്തിലുള്ള സമ്പൂര്‍ണ്ണ വാല്മീകീരാമായണം ഇന്റര്‍നെറ്റിലെത്തിക്കുക എന്ന മഹായജ്ഞത്തിനായി ധനവും അമൂല്യമായ സമയവും ചെലവഴിച്ചു പ്രയത്നിക്കുന്ന രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ രാമുവിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം വാല്മീകീരാമായണം ഇ-ബുക്കിന് അതിമനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടും ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , , , , ,


പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു). വേദങ്ങളെ ശരിയായി മനസ്സിലാക്കുവാന്‍ പുരാണേതിഹാസങ്ങളുടെ പഠനം നമ്മെ പ്രാപ്തരാക്കുന്നു എന്നുതന്നെയാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്.

വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്‍മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്‍മ്മമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള്‍ അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന്‍ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന്‍ മടിച്ചുനിന്നപ്പോള്‍ “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്‍മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.

വാല്മീകീ രാമായണം കിഷ്കിന്ധാകാണ്ഡം ഇ-ബുക്ക്: ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ് വാല്മീകീ രാമായണം സമ്പൂര്‍ണ്ണമായി മലയാളത്തില്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്. ആറായിരത്തിലധികം പേജുകള്‍ സ്കാന്‍ ചെയ്യുന്നതിനുള്ള ധനവ്യയവും, ആ ഇമേജുകളെല്ലാം പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെയധികം മേന്മയുള്ള പുതിയ പുസ്തകം പോലെയാക്കി മാറ്റുവാനാവശ്യമായ പ്രയത്നവും, അതിനായി ചെലവഴിക്കുന്ന സമയവും എത്രമാത്രമാണെന്ന കാര്യം നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. ഇതിനകം ബാലകാണ്ഡം മുതല്‍ കിഷ്കിന്ധാകാണ്ഡം വരെയുള്ള ഭാഗങ്ങളുടെ പി.ഡി.എഫ്. രാമു തയ്യാറാക്കിക്കഴിഞ്ഞു. ബാക്കി ഭാഗങ്ങളും അധികം വൈകാതെതന്നെ വായനക്കാരുടെ മുമ്പിലെത്തും.

കടപ്പാട്: മലയാളത്തിലുള്ള സമ്പൂര്‍ണ്ണ വാല്മീകീരാമായണം ഇന്റര്‍നെറ്റിലെത്തിക്കുക എന്ന മഹായജ്ഞത്തിനായി ധനവും അമൂല്യമായ സമയവും ചെലവഴിച്ചു പ്രയത്നിക്കുന്ന രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ രാമുവിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , , , , , ,

« Newer Posts - Older Posts »