Feed on
Posts
Comments


ഭര്‍തൃഹരിയുടെ സുഭാഷിതങ്ങളില്‍ ഒരെണ്ണമെങ്കിലും കേള്‍ക്കാത്തവര്‍ വളരെച്ചുരുക്കമാണ്. “വിദ്യാധനം സര്‍വ്വധനാത് പ്രധാനം” എന്ന സുഭാഷിതശകലം ഭര്‍തൃഹരിയുടേതാണെന്ന വാസ്തവം പലര്‍ക്കും അറിയില്ലെങ്കിലും എല്ലാ മലയാളികള്‍ക്കും ഹൃദിസ്ഥമാണീ വരികള്‍. ശൃംഗാരം, നീതി, വൈരാഗ്യം എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചാണ് ഭര്‍തൃഹരി ശതകങ്ങള്‍ രചിച്ചിട്ടുള്ളത്.

ഭര്‍തൃഹരി: വരരുചിയുടെയും വിക്രമാദിത്യന്റെയും സഹോദരനായിരുന്നു ഭര്‍തൃഹരി എന്നാണ് ഐതിഹ്യങ്ങള്‍ വര്‍ണ്ണിക്കുന്നത്. അദ്ദേഹം കാളിദാസന്റെ സമകാലീനനായിരുന്നു എന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത് 1500 വര്‍ഷം മുമ്പായിരുന്നു എന്നാണ് സംസ്കൃതസാഹിത്യചരിത്രപണ്ഡിതന്മാരില്‍ അധികം പേരും പ്രസ്താവിക്കുന്നത്. ശൃംഗാരശതകം, നീതിശതകം, വൈരാഗ്യശതകം എന്നിവയ്ക്കു പുറമേ “വാക്യപദീയം” എന്ന അതിബൃഹത്തായ വ്യാകരണഗ്രന്ഥം കൂടി അദ്ദേഹം രചിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.

വൈരാഗ്യശതകം: വൈരാഗ്യം എന്ന പദത്തിന് “രാഗം ഇല്ലായ്മ അഥവാ ആസക്തിയില്ലായ്മ” എന്നാണ് അര്‍ത്ഥം. രാഗവും ദ്വേഷവും (ഇഷ്ടാനിഷ്ടങ്ങള്‍) ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെയാണെന്നു പറയാം. അവയ്ക്ക് സ്വതന്ത്രമായ നിലനില്‍പ്പില്ല. അതുകൊണ്ടുതന്നെ, രാഗത്തില്‍ നിന്ന് മോചനം നേടിയവന്‍ അതോടെ ദ്വേഷത്തില്‍ നിന്നും മുക്തനായിത്തീരും. ഇതാണ് പ്രപഞ്ചനിയമം. രാഗത്തില്‍ നിന്നു മോചനം നേടാത്തിടത്തോളം കാലം ഒരുവന് ദ്വേഷത്തില്‍നിന്നും മുക്തി പ്രാപിക്കാനും കഴിയില്ല. ആ സ്ഥിതിക്ക് “വൈരാഗ്യം” എന്ന പദത്തിനെക്കുരിച്ച് ഒരു പുനര്‍വിചിന്തനം ചെയ്താല്‍ “രാഗദ്വേഷങ്ങളുടെ അഭാവമാണ്” വൈരാഗ്യമെന്നു നമുക്കു മനസ്സിലാക്കാന്‍ പ്രയാസമില്ല. ആത്യന്തികമുക്തിക്കായി പ്രയത്നിക്കുന്ന ഒരുവന്റെ മുഖ്യശത്രുക്കളാണ് രാഗവും ദ്വേഷവും എന്ന് യോഗേശ്വരനായ ശ്രീകൃഷ്ണന്‍ ഗീതയില്‍ അരുളുകയും ചെയ്തിട്ടുണ്ട് (ഗീത 3-34,37). “കസ്യ സുഖം ന കരോതി വിരാഗഃ” (വൈരാഗ്യം ആര്‍ക്കാണ് സുഖം നല്കാത്തത്?) എന്ന ആദി ശങ്കര വചനവും വൈരാഗ്യത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു.

ഭര്‍തൃഹരി വൈരാഗ്യശതകം ആരംഭിക്കുന്നത് തൃഷ്ണയെ നിന്ദിച്ചുകൊണ്ടാണ്. ഈ സന്ദര്‍ഭത്തിലുള്ള ഒരു അതിപ്രശസ്തമായ ശ്ലോകം താഴെ ചേര്‍ക്കുന്നു.

ഭോഗാ ന ഭുക്താ വയമേവ ഭുക്താഃ തപോ ന തപ്തം വയമേവ തപ്താഃ 
കാലോ ന യാതോ വയമേവ യാതാഃ തൃഷ്ണാ ന ജീര്‍ണ്ണാ വയമേവ ജീര്‍ണ്ണാഃ 7

നാം സുഖഭോഗങ്ങളൊന്നും അനുഭവിച്ചില്ല. എന്നാല്‍ ഭോഗമനുഭവിക്കുവാന്‍ വേണ്ടിയുള്ള യത്നത്തിനിടയില്‍ ദുഃഖചിന്തകള്‍ നമ്മെ കാര്‍ന്നുതിന്നുകയുണ്ടായി. തപസ്സൊന്നും നാം അനുഷ്ഠിച്ചില്ല. എങ്കിലും നാം തന്നെ ദുഃഖം മൂലം തപ്തന്മാരായിത്തീര്‍ന്നു. കാലം കഴിഞ്ഞുപോയില്ല എന്നാല്‍ നാം പോയതിനു തുല്യമായി (നമ്മുടെ ജീവിതം അവസാനിക്കാറായി). ആഗ്രഹം അശേഷവും ക്ഷയിച്ചിട്ടില്ല. എന്നാല്‍ നാം ക്ഷയിക്കുകയും ചെയ്തു. അതായത് ദുരാശ ഹേതുവായി ചെയ്യണ്ട പ്രവൃത്തികള്‍ ഒന്നും തന്നെ ചെയ്യാതെ വെറുതെ കാലം കഴിച്ചുകൂട്ടി ജരാനരകള്‍ ബാധിച്ച് നാം ക്ഷയിച്ചുപോയി എന്നു സാരം.

തൃഷ്ണ ബാധിച്ച് ജീവിതം മുഴുവന്‍ സുഖഭോഗങ്ങളുടെ പിന്നാലെ പരക്കം പായുന്ന മനുഷ്യന്‍ വിവേകം ഉദിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു പക്ഷേ ജീവിതാന്ത്യത്തില്‍ ഒരു സത്യം തിരിച്ചറിയുന്നു – “തൃഷ്ണാ ന ജീര്‍ണ്ണാ വയമേവ ജീര്‍ണ്ണാ” എന്ന്. അതായത് നമ്മുടെ ശരീരത്തിനു ജരാനരകള്‍ സമ്മാനിച്ചു കടന്നുപോയ കാലം തൃഷ്ണയുടെ ശക്തിയെ അല്പം പോലും ക്ഷയമേല്പിച്ചിട്ടില്ലെന്ന്. ഇത് തിരിച്ചറിയുമ്പോഴാണ് ഈ തൃഷ്ണയുടെ പിടിയില്‍ നിന്ന് മോചനം നേടി ജീവിതത്തില്‍ ശാന്തിതീരമണയുന്നതെങ്ങനെ എന്ന ചിന്ത മനസ്സിലുദിക്കുന്നത്. ഇപ്രകാരം ചിന്തിക്കുന്നവരില്‍ ആര്‍ക്കാണ് ഇത് സാദ്ധ്യമാകുന്നതെന്ന് ഭര്‍തൃഹരി താഴെ പറയുന്ന ശ്ലോകത്തില്‍ വ്യക്തമാക്കുന്നു.

ആശാ നാമ നദീ മനോരഥജലാ തൃഷ്ണാതരംഗാകുലാ
രാഗഗ്രാഹവതീ വിതര്‍ക്കവിഹഗാ ധൈര്യദ്രുമധ്വംസിനീ
മോഹാവര്‍ത്തസുദുസ്തരാതിഗഹനാ പ്രോത്തുംഗചിന്താതടീ
തസ്യാഃ പാരഗതാ വിശുദ്ധമനസോ നന്ദന്തി യോഗീശ്വരാഃ  10

ആശയാകുന്ന മഹാനദി മനോരാജ്യമാകുന്ന ജലത്തോടുകൂടിയും, ആഗ്രഹമാകുന്ന തിരമാലകളാല്‍ നിറഞ്ഞും അനുരാഗമാകുന്ന മുതലയോടുകൂടിയും, ദുശ്ശാഠ്യങ്ങളാകുന്ന പക്ഷികളാടോകൂടിയും, ധൈര്യമാകുന്ന വൃക്ഷത്തെ ധ്വംസിക്കുതായും മോഹമാകുന്ന ചുഴിനിമിത്തം കടക്കാന്‍ പാടില്ലാത്തതായും അത്യന്തം ഭയങ്കരമായും, ദുരാലോചനയാകുന്ന അത്യുന്നതമായ കരകളോടുകൂടിയതായും ഇരിക്കുന്നു. ഈ മഹാനദിയുടെ മറുകരകടന്നിട്ടുള്ളവരും പരിശുദ്ധമായ മനസ്സോടു കൂടിയവരും ആയ യോഗീന്ദ്രന്മാര്‍ സര്‍വോല്‍ക്കര്‍ഷേണ ജയിക്കുന്നു.

സുഖഭോഗവസ്തുക്കളോടുള്ള വിരക്തി സമ്പാദിക്കുന്നതിലൂടെ അനന്തമായ ശാന്തി അനുഭവിക്കുവാന്‍ സാധിക്കുന്നതെന്തുകൊണ്ടാണെന്ന് കവി താഴെ പറയുന്ന വരികളിലൂടെ വ്യക്തമാക്കുന്നു.

അവശ്യം യാതാരശ്ചിരതരമുഷിത്വാപി വിഷയാ
വിയോഗേ കോ ഭേദസ്ത്യജതി ന ജനോ യത് സ്വയമമൂന്‍ 
വ്രജന്തഃ സ്വാതന്ത്ര്യാദതുലപരിതാപായ മനസഃ
സ്വയം ത്യക്താ ഹ്യേതേ ശമസുഖമനന്തം വിദധതി  12

വിഷയവസ്തുക്കളും പുത്രമിത്രകളത്രാദികളും എത്രകാലം ഒരുവന്റെ കൂടെ ഇരുന്നാലും ഒടുവില്‍ അവയെല്ലാം അവനെ കൈവിട്ടുപോകുമെന്നുള്ളതു തീര്‍ച്ചതന്നെ. അതിനാല്‍ മനുഷ്യന്‍ സ്വയം ഇവകളെ വിടുന്നതിലും അവ തന്നെ മനുഷ്യനെ വിട്ടുപോകുന്നതിലും എന്തു വ്യത്യാസമാണുള്ളത്? രണ്ടു തരത്തിലുള്ള വിയോഗവും തമ്മില്‍ യാതൊരു ഭേദവുമില്ല. എന്നാലും മനുഷ്യന്‍ സ്വയം ഈവകവിഷയങ്ങളെ ഉപേക്ഷിക്കുന്നതുമില്ല. ഇവ സ്വയം വിട്ടു പോകുന്ന പക്ഷം അത് അവന്റെ മനസ്സിന് അത്യധികമായ സങ്കടമുണ്ടാകുന്നു. വിഷയങ്ങളെ അവന്‍ സ്വയം ഉപേക്ഷിക്കുന്ന പക്ഷം അവന്‍ അനന്തമായ സൗഖ്യത്തെ അനുഭവിക്കുകയും ചെയ്യുന്നു.

വൈരാഗ്യത്തിന്റെ മഹത്വം വ്യക്തമാക്കുന്ന ഈ ശ്ലോകവും ശ്രദ്ധേയമാണ് –

ഭോഗേ രോഗഭയം കുലേ ച്യുതിഭയം വിത്തേ നൃപാലാദ് ഭയം
മാനേ ദൈന്യഭയം ബലേ രിപുഭയം രൂപേ ജരായാ ഭയം
ശാസ്ത്രേ വാദിഭയം ഗുണേ ഖലഭയം കായേ കൃതാന്താദ് ഭയം
സര്‍വ്വം വസ്തു ഭയാന്വിതം ഭുവി നൃണാം വൈരാഗ്യം ഏവാഭയം 31

ഭൂമിയില്‍ മനുഷ്യര്‍ക്കു ഭോഗത്തില്‍ രോഗഭയം, കുലത്തില്‍ ച്യുതിഭയം (പതനം സംഭവിക്കുമോ എന്നുള്ള ഭയം), സമ്പത്തില്‍ രാജാവിനാലുള്ള ഭയം, മാനത്തില്‍ (അഭിമാനത്തില്‍) ദൈന്യഭയം (മറ്റൊരുവന്റെ മുമ്പില്‍ ചെറുതായിപ്പോകുമോ എന്നുള്ള ഭയം), ബലത്തില്‍ ശത്രുഭയം, സൗന്ദര്യത്തില്‍ ജരയില്‍നിന്നുള്ള ഭയം, ശാസ്ത്രത്തില്‍ വാദിക്കുന്നവനില്‍നിന്നുള്ള ഭയം, ഗുണത്തില്‍ (ശ്രേഷ്ഠമായ അവസ്ഥയില്‍) ദുര്‍ജ്ജനങ്ങളില്‍ നിന്നുള്ള ഭയം, ശരീരത്തില്‍ കാലനില്‍നിന്നുള്ള ഭയം എന്നിങ്ങനെ എല്ലാ വസ്തുക്കളും ഭയാന്വിതമായിട്ടുതന്നെയിരിക്കുന്നു. പിന്നെ ഭയമില്ലാത്തതായി പ്രപഞ്ചത്തില്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അതു വൈരാഗ്യം (യാതൊന്നിലും ആഗ്രഹമില്ലാത്തതായ അവസ്ഥ) മാത്രമാണ്. അതിനാല്‍ വൈരാഗ്യത്തില്‍ സ്ഥിതിചെയ്യുന്നപക്ഷം യാതൊന്നിനേയും ഭയപ്പെടേണ്ടതില്ലെന്നു സാരം.

“യതി-നൃപതി സംവാദം” എന്ന അദ്ധ്യായത്തില്‍ പൂര്‍ണ്ണമായി വൈരാഗ്യം സിദ്ധിച്ച ഒരു യോഗി അനുഭവിക്കുന്ന പരിപൂര്‍ണ്ണ സ്വാതന്ത്ര്യം വര്‍ണ്ണിച്ചിരിക്കുന്നതിപ്രകാരമാണ്-

അശീമഹി വയം ഭിക്ഷാമാശാവാസോ വസീമഹി
ശയീമഹി മഹീപൃഷ്ഠേ കുര്‍വ്വിമഹി കിമീശ്വരൈഃ 55

ഞങ്ങള്‍ ഭിക്ഷാടനത്താല്‍ സിദ്ധിച്ച ചോറിനെ ഭക്ഷിക്കുകയും ദിക്കാകുന്ന വസ്ത്രത്തെ ധരിക്കുകയും, ഭൂതലത്തില്‍ കിടക്കുകയും ചെയ്യുന്നു. പ്രഭുക്കന്മാരെക്കൊണ്ട് ഞങ്ങള്‍ക്ക് എന്തു കാര്യമാണുള്ളത്? വിരക്തനും, ഭിക്ഷുവുമായി ജീവിക്കുന്ന യതിക്ക് രാജാവിനെയും, ധനികന്മാരെയുംകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു സാരം.

എല്ലാം കൊണ്ടും വിവേകിയല്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം ഇഹലോകജീവിതം ദുഃഖഭൂയിഷ്ടമാണെന്നും, അതില്‍നിന്നും മുക്തനാകുന്നതിനുള്ള രാജപാത വിവേകം സമ്പാദിച്ച് വിരക്തനായിത്തീരുകയാണെന്നും “വൈരാഗ്യശതകം” നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിവേകവൈരാഗ്യങ്ങള്‍ സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിത്യപാരായണത്തിനും, നിരന്തരസ്മരണത്തിനും ഏറ്റവും അനുയോജ്യമായ ഒരു കൃതിയാണ് “വൈരാഗ്യശതകം”.

വൈരാഗ്യശതകം – ഉള്ളടക്കം

1. തൃഷ്ണാദൂഷണം
2. വിഷയപരിത്യാഗവിഡംബനാ
3. യാജ്ഞാദൈന്യദൂഷണം
4. ഭോഗാസ്ഥൈര്യവര്‍ണനം
5. കാലമഹിമാനുവര്‍ണ്ണനം
6. യതിനൃപതിസംവാദവര്‍ണ്ണനം
7. മനഃസംബോധനനിയമനം
8. നിത്യാനിത്യവസ്തുവിചാരഃ
9. ശിവാര്‍ച്ചനം
10. അവധൂതചര്യ

ഭര്‍തൃഹരി വൈരാഗ്യശതകം ഇ-ബുക്ക്: പ്രാചീനവും ജനപ്രിയവുമായ എല്ലാ ഗ്രന്ഥങ്ങളെയും പോലെ ഭര്‍തൃഹരിയുടെ ശതകങ്ങള്‍ക്ക് ഇന്ന് ലഭ്യമായിരിക്കുന്ന പാഠഭേദങ്ങള്‍ നിരവധിയാണ്. അതില്‍ 1914-ല്‍ മുംബയിലെ നിര്‍ണ്ണയസാഗര്‍ പ്രസ്സില്‍ നിന്നു പ്രസിദ്ധീകരിച്ച ഭര്‍തൃഹരി ശതകത്രയം എന്ന പതിപ്പില്‍ കാണുന്ന അതേ ക്രമത്തിലാണ് ഈ ഇ-ബുക്കില്‍ ശ്ലോകങ്ങള്‍ നല്കിയിരിക്കുന്നത്. 1925-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. എം. ആര്‍. നാരായണപ്പിള്ളയുടെ പരിഭാഷയാണ് ഈ ഇ-ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാനുസൃതമായി അതിലെ ഭാഷയില്‍ അവിടവിടെ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കടപ്പാട്: ഭര്‍തൃഹരിയുടെ സുഭാഷിതങ്ങള്‍ മൂന്നും ടൈപ്പുചെയ്ത് ഈ-ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനായി അയച്ചു തന്നത് എന്റെ സുഹൃത്തും ഈ ബ്ലോഗിലെ സന്ദര്‍ശകര്‍ക്കെല്ലാം പരിചിതനുമായ ശ്രീ. പി. എസ്സ്. രാമചന്ദ്രന്‍ (രാമു) ആണ്. (നീതിശതകം നേരത്തെ തന്നെ ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു). രാമു ഇതിനകം മലയാളികള്‍ക്ക് നാരായണീയം, ദേവിമാഹാത്മ്യം, ശിവാനന്ദലഹരി മുതലായ നിരവധി ആധ്യാത്മികകൃതികളുടെ ഇ-ബുക്കുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഭര്‍തൃഹരി ശതകങ്ങള്‍ ഡിജിറ്റൈസ് ചെയ്തതിന് രാമുവിനോട് നാമെല്ലാം എന്നെന്നും കടപ്പെട്ടിരിക്കും.

ഡൗണ്‍ലോഡ് വൈരാഗ്യശതകം ഇ-ബുക്ക്

Tags: , , , , , , , , , ,

ഭര്‍തൃഹരിയുടെ സുഭാഷിതങ്ങളില്‍ ഒരെണ്ണമെങ്കിലും കേള്‍ക്കാത്തവര്‍ വളരെച്ചുരുക്കമാണ്. “വിദ്യാധനം സര്‍വ്വധനാത് പ്രധാനം” എന്ന സുഭാഷിതശകലം ഭര്‍തൃഹരിയുടേതാണെന്ന വാസ്തവം പലര്‍ക്കും അറിയില്ലെങ്കിലും എല്ലാ മലയാളികള്‍ക്കും ഹൃദിസ്ഥമാണീ വരികള്‍. ശൃംഗാരം, നീതി, വൈരാഗ്യം എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചാണ് ഭര്‍തൃഹരി ശതകങ്ങള്‍ രചിച്ചിട്ടുള്ളത്.

ഭര്‍തൃഹരി: വരരുചിയുടെയും വിക്രമാദിത്യന്റെയും സഹോദരനായിരുന്നു ഭര്‍തൃഹരി എന്നാണ് ഐതിഹ്യങ്ങള്‍ വര്‍ണ്ണിക്കുന്നത്. അദ്ദേഹം കാളിദാസന്റെ സമകാലീനനായിരുന്നു എന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത് 1500 വര്‍ഷം മുമ്പായിരുന്നു എന്നാണ് സംസ്കൃതസാഹിത്യചരിത്രപണ്ഡിതന്മാരില്‍ അധികം പേരും പ്രസ്താവിക്കുന്നത്. ശൃംഗാരശതകം, നീതിശതകം, വൈരാഗ്യശതകം എന്നിവയ്ക്കു പുറമേ “വാക്യപദീയം” എന്ന അതിബൃഹത്തായ വ്യാകരണഗ്രന്ഥം കൂടി അദ്ദേഹം രചിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.

നീതി: സംസ്കൃതസാഹിത്യത്തിലെ നീതി എന്ന ശബ്ദത്തെ “ശരിയായ നടപ്പ്” എന്നു വേണമെങ്കില്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്താം. ഒരു സാഹചര്യത്തില്‍ ഒരു വ്യക്തി മറ്റൊരാളോട് എങ്ങനെ പെരുമാറണം എന്നതിനെ അനുശാസിക്കുന്ന ശാസ്ത്രമാണ് നീതിശാസ്ത്രം. ഒരു തരത്തില്‍ ഇതിനെ ജീവനകല എന്നു വേണമെങ്കില്‍ പറയാം.

നീതിശതകം: ബൃഹസ്പതി നീതിശാസ്ത്രം, ശുക്രനീതി, ചാണക്യനീതിശാസ്ത്രം, പഞ്ചതന്ത്രം, ഹിതോപദേശം, ശാര്‍ങ്ഗധരപദ്ധതി എന്നിങ്ങനെ ഭര്‍തൃഹരിക്കു മുമ്പും പിമ്പുമായി നിരവധി നീതിശാസ്ത്രഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാലും ഭര്‍തൃഹരിയുടെ നീതിശ്ലോകങ്ങള്‍ ജനങ്ങളുടെയിടയില്‍ വളരെയധികം പ്രചരിക്കുകയും ജനപ്രിയത നേടുകയും ചെയ്തിട്ടുണ്ടെന്നുള്ള കാര്യം സ്മരണീയമാണ്. മൂര്‍ഖന്‍, വിദ്വാന്‍, ശൗര്യം, സമ്പത്ത്, ദുര്‍ജ്ജനം എന്നിങ്ങനെ പത്തു വിഷയങ്ങളെക്കുറിച്ചുള്ള പത്തു ശ്ലോകങ്ങള്‍ വീതമുള്ള അദ്ധ്യായങ്ങളാണ് ഇതിലുള്ളത്.

ശൂരന്മാരെയും അഭിമാനികളെയും വര്‍ണ്ണിക്കുന്ന സന്ദര്‍ഭത്തിലുള്ള ഒരു സുഭാഷിതത്തില്‍ ഇപ്രകാരം പറയുന്നു –

കുസുമസ്തബകസ്യേവ ദ്വേ ഗതീഹ മനസ്വിനഃ
മൂര്‍ദ്ധ്നി വാ സര്‍വ്വലോകസ്യ ശീര്യതേ വന ഏവ വാ  25

“മാനമുള്ള ആളുകള്‍ക്കു പൂങ്കുലയ്ക്കെന്നപോലെ രണ്ടു ഗതികള്‍ ഭവിക്കുന്നു. ഒന്നുകില്‍ അത് സര്‍വ്വജനങ്ങളുടേയും ശിരസ്സില്‍ ശോഭിക്കും അല്ലെങ്കില്‍ ദൂരെ വനത്തില്‍ക്കിടന്ന് വാടിക്കൊഴിഞ്ഞു പോകും. അതുപോലെ മാനികള്‍ സ്വദേശത്ത് ജനങ്ങളുടെയെല്ലാം ആരാധനാപാത്രമായി കഴിയുകയോ അല്ലെങ്കില്‍ കാട്ടില്‍പ്പോയി ഏകാന്തമായി തപസ്സുചെയ്തു ജീവിക്കുകയോ ചെയ്യും.”

ഇതിനിടയില്‍ നര്‍മ്മരസം തുളുമ്പുന്ന ചില സുഭാഷിതങ്ങളും അങ്ങിങ്ങായി കാണാം. ഇതിനുദാഹരണമായി ഒരു സുഭാഷിതം താഴെ ചേര്‍ക്കുന്നു.

ഖല്വാടോ ദിവസേശ്വരസ്യ കിരണൈഃ സന്താപിതേ മസ്തകേ
വാഞ്ഛന്ദേശമനാതപം വിധിവശാത്താലസ്യ മൂലം ഗതഃ
തത്രാപ്യസ്യ മഹാഫലേന പതതാ ഭഗ്നം സശബ്ദം ശിരഃ
പ്രായോ ഗച്ഛതി യത്ര ദൈവഹതകസ്തത്രൈവ യാന്ത്യാപദഃ  84

“കഷണ്ടിത്തലയന്റെ ശിരസ്സ് സൂര്യരശ്മിതട്ടി ചൂടുപിടിച്ചപ്പോള്‍ വെയിലില്ലാത്ത സ്ഥലത്തു ചെന്നെത്തുന്നതിനുള്ള ആഗ്രഹത്തോടുകൂടി വിധിവശാല്‍ വളരെവേഗത്തില്‍ നടന്നിട്ട് ഒരു കരിമ്പനയുടെ ചുവട്ടില്‍ ചെന്നുചേര്‍ന്നു. അപ്പോഴോ, ആ കരിമ്പനയുടെ പഴുത്തതായ വലിയ കായ് ഊക്കോടുകൂടി തലയില്‍ വന്നുവീണു തല പിളര്‍ന്നുപോയി. ദൈവത്താല്‍ (വിധിയാല്‍) വെറുക്കപ്പെട്ട ഭാഗ്യദോഷി എവിടെപ്പോയാലും ആപത്തുകളും അവനോടുകൂടിത്തന്നെ ചെന്നെത്തുന്നുണ്ട്.”

“പാപി ചെന്നിടം പാതാളം” എന്ന പഴഞ്ചൊല്ലിനെയാണ് ഈ സുഭാഷിതം ഓര്‍മ്മിപ്പിക്കുന്നത്.

തന്റെ ചുറ്റുപാടുമുള്ള ലോകത്തില്‍ നടക്കുന്നതിനെയെല്ലാം അത്യന്തം സൂക്ഷ്മമായി ഭര്‍തൃഹരി നിരീക്ഷണവിധേയമാക്കിയിരുന്നു എന്ന് അദ്ദേഹത്തിന്റെ കൃതികള്‍ ശ്രദ്ധിച്ചുവായിക്കുന്നവര്‍ക്കു മനസ്സിലാക്കാം. ഇതിനുദാഹരണമായി മനുഷ്യജീവിതത്തില്‍ വിധിയുടെ പ്രാധാന്യത്തിനെക്കുറിച്ചു വര്‍ണ്ണിക്കുവാനായി ഭര്‍തൃഹരി രചിച്ച ഒരു രസകരമായ സുഭാഷിതം വായിക്കുക –

ഭഗ്നാശസ്യ കരണ്ഡപിണ്ഡിതതനോര്‍ മ്ലാനേന്ദ്രിയസ്യ ക്ഷുധാ
കൃത്വാഖുര്‍ വിവരം സ്വയം നിപതിതോ നക്തം മുഖേ ഭോഗിനഃ
തൃപ്തസ്തത്പിശിതേന സത്വരമസൗ തേനൈവ യാതഃ പഥാ
സ്വസ്ഥാസ്തിഷ്ഠത ദൈവമേവ ഹി നൃണാം വൃദ്ധൗ ക്ഷയേ കാരണം  82

“മരം കൊണ്ടുണ്ടാക്കിയ ഒരു പെട്ടി കണ്ടിട്ട് എലി വളരെ പ്രയത്നിച്ച് അതില്‍ ഒരു ദ്വാരമുണ്ടാക്കി അതിനകത്തു കയറി. ആ പെട്ടിയില്‍ ബന്ധനസ്ഥനായിക്കിടന്ന ഒരു പാമ്പിന്റെ വായിലാണ് എലി ചെന്നുപെട്ടത്. ആ പാമ്പാകട്ടെ കുറേ ദിവസങ്ങളായി ഭക്ഷിക്കുവാനൊന്നുമില്ലാതെ വിശന്നുപൊരിഞ്ഞിരിക്കുകയായിരുന്നു. പാമ്പ് ഉടന്‍തന്നെ എലിയെത്തിന്നു വിശപ്പടക്കി എലി കഷ്ടപ്പെട്ടുണ്ടാക്കിയ ദ്വാരത്തിലൂടെ പുറത്തുകടന്നു സ്വതന്ത്രനാകുകയും ചെയ്തു.”

മനുഷ്യന്റെ സുഖദുഃഖങ്ങളും, മാനാപമാനങ്ങളും, ജയാപജയങ്ങളുമെല്ലാം വിധിയുടെ ചേഷ്ടിതങ്ങളെന്നാണ് ഭര്‍തൃഹരി ഇതിലൂടെ വ്യക്തമാക്കുന്നത്.

ഭര്‍തൃഹരി നീതിശതകം ഇ-ബുക്ക്: പ്രാചീനവും ജനപ്രിയവുമായ എല്ലാ ഗ്രന്ഥങ്ങളെയും പോലെ ഭര്‍തൃഹരിയുടെ ശതകങ്ങള്‍ക്ക് ഇന്ന് ലഭ്യമായിരിക്കുന്ന പാഠഭേദങ്ങള്‍ നിരവധിയാണ്. അതില്‍ 1914-ല്‍ മുംബയിലെ നിര്‍ണ്ണയസാഗര്‍ പ്രസ്സില്‍ നിന്നു പ്രസിദ്ധീകരിച്ച ഭര്‍തൃഹരി ശതകത്രയം എന്ന പതിപ്പില്‍ കാണുന്ന അതേ ക്രമത്തിലാണ് ഈ ഇ-ബുക്കില്‍ ശ്ലോകങ്ങള്‍ നല്കിയിരിക്കുന്നത്. 1925-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. എം. ആര്‍. നാരായണപ്പിള്ളയുടെ മലയാളപരിഭാഷയാണ് ഈ ഇ-ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാനുസൃതമായി അതിലെ ഭാഷയില്‍ അവിടവിടെ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കടപ്പാട്: ഭര്‍തൃഹരിയുടെ ശതകങ്ങള്‍ മൂന്നും ടൈപ്പുചെയ്ത് ഈ-ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനായി അയച്ചു തന്നത് എന്റെ സുഹൃത്തും ഈ ബ്ലോഗിലെ സന്ദര്‍ശകര്‍ക്കെല്ലാം പരിചിതനുമായ ശ്രീ. പി. എസ്സ് രാമചന്ദ്രന്‍ (രാമു) ആണ്. (അധികം താമസിയാതെ തന്നെ വൈരാഗ്യശതകവും ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടൂന്നതായിരിക്കും.) രാമു ഇതിനകം മലയാളികള്‍ക്ക് നാരായണീയം, ദേവിമാഹാത്മ്യം, ശിവാനന്ദലഹരി മുതലായ നിരവധി ആധ്യാത്മികകൃതികളുടെ ഇ-ബുക്കുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഭര്‍തൃഹരി ശതകങ്ങള്‍ ഡിജിറ്റൈസ് ചെയ്തതിന് രാമുവിനോട് നാമെല്ലാം എന്നെന്നും കടപ്പെട്ടിരിക്കും.

ഡൗണ്‍ലോഡ് നീതിശതകം ഇ-ബുക്ക്

Tags: , , , , , , , , , , , , , ,

ഐതിഹ്യമാലയുടെ എട്ടാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനുപകരം ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുകയായിരുന്നു. ഐതിഹ്യമാലയുടെ ആദ്യത്തെ 115 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഏഴു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 11 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന എട്ടാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്. അധികം താമസിയാതെ തന്നെ (രണ്ടാം റൗണ്ട് പ്രൂഫ്റീഡിങ്ങ് തീര്‍ന്നുകഴിഞ്ഞാലുടനെ) ഐതിഹ്യമാല സമ്പൂര്‍ണ്ണമായി ഒരു ഇ-ബുക്കായി വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഈ പ്രോജക്ട് ആരംഭിച്ചിട്ട് വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് (50 ദിവസത്തിനകം) തൊള്ളായിരത്തോളം പേജുകളുള്ള ഈ ബൃഹത് ഗ്രന്ഥം പൂര്‍ണ്ണമായി ഡിജിറ്റൈസ് ചെയ്യുവാന്‍ കഴിഞ്ഞു എന്നത് വളരെ ചാരിതാര്‍ത്ഥ്യജനകമാണ്. ഈ ബ്ലോഗിന്റെ ലക്ഷ്യം പൂര്‍ണ്ണമായി സാക്ഷാത്ക്കരിച്ചില്ലെങ്കിലും ആ ലക്ഷ്യത്തിലേക്ക് കുറച്ചെങ്കിലും മുന്നേറാന്‍ കഴിഞ്ഞത് ഈശ്വരാനുഗ്രഹം കൊണ്ടും എല്ലാ സഹൃദയരുടേയും സഹായസഹകരണങ്ങള്‍ കൊണ്ടുംമാത്രമാണ്. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല ഡിജിറ്റൈസേഷന്‍ പ്രോജക്ടില്‍ പങ്കെടുത്തവര്‍

1. ശങ്കരന്‍
2. രാമു
3. രാജ് മോഹന്‍
4. രമേശ് നടരാജന്‍
5. ലിഷ
6. ജയതി
7. മനോജ്കുമാര്‍ വെട്ടക്കാട്
8. പി. കെ. ഷിബിന്‍
9. മലയാളം വിക്കി ടീം
10. പ്രവീണ്‍ (പ്രൂഫ്റീഡിങ്ങ്)
11. സുഗേഷ് ആചാരി (പ്രൂഫ്റീഡിങ്ങ്)
12. രഞ്ജന (പ്രൂഫ്റീഡിങ്ങ്)

ഐതിഹ്യമാല എട്ടാം ഭാഗം ഉള്ളടക്കം

116. ചിറ്റൂര്‍ കാവില്‍ ഭഗവതി
117. കല്ലൂര്‍ നമ്പൂരിപ്പാടന്മാര്‍
118. തകഴിയില്‍ ശാസ്താവും അവിടുത്തെ എണ്ണയും
119. അറയ്ക്കല്‍ ബീബി
120. തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും
121. പാഴൂര്‍ പെരുംതൃക്കോവില്‍
122. തെക്കേടത്തു കുടുംബക്കാര്‍
123. മൂക്കോല ക്ഷേത്രങ്ങള്‍
124. കുമാരമംഗലത്തു നമ്പൂരി
125. മണ്ടക്കാട്ടമ്മനും കൊടയും
126. തിരുവട്ടാറ്റാദികേശവന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല എട്ടാം ഭാഗം ഇ-ബുക്ക്
ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

Tags: , , , , , , , , , , , ,

ഐതിഹ്യമാലയുടെ ഏഴാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ഐതിഹ്യമാലയുടെ ആദ്യത്തെ 103 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ആറു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 12 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഏഴാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല ഏഴാം ഭാഗം ഉള്ളടക്കം

104. ചെങ്ങന്നൂര്‍ ഭഗവതി
105. എടവെട്ടിക്കാട്ടു നമ്പൂരി
106. പയ്യന്നൂര്‍ ഗ്രാമം
107. ഒളശ്ശയില്‍ വേട്ടക്കൊരുമകന്‍ കാവ്
108. ശബരിമലശ്ശാസ്താവും പന്തളത്തു രാജാവും
109. വൈയ്ക്കത്തെപ്പാട്ടുകള്‍
110. പെരുമ്പിലാവില്‍ കേളുമേനോന്‍
111. ചെമ്പകശ്ശേരിരാജാവും രാജ്ഞിയും
112. വില്വമംഗലത്തു സ്വാമിയാര്‍ – 2
113. പാമ്പുമ്മേക്കാട്ടു നമ്പൂരി
114. കാളിദാസന്‍
115. പന്തളം നീലകണ്ഠന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല ഏഴാം ഭാഗം ഇ-ബുക്ക്
ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

Tags: , , , , , , , , , , , , ,


എന്താണ് ഹിന്ദുമതം എന്നു ഹിന്ദുക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാനുദ്ദേശിച്ചുകൊണ്ട് സ്വാമി പരമേശ്വരാനന്ദ സരസ്വതി രചിച്ച ഗ്രന്ഥമാണ് ഹിന്ദുധര്‍മ്മ പരിചയം. ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയെപ്പോലെ അത്ര എളുപ്പത്തില്‍ നിര്‍വ്വചിക്കുവാന്‍ സാധിക്കാത്ത ഒന്നാണ് ഹിന്ദുമതം അഥവാ സനാതന ധര്‍മ്മം. വിശ്വാസത്തിലും, അനുഷ്ഠാനത്തിലുമുള്ള ഐക്യരൂപ്യതയാണ് ഈ മതങ്ങള്‍ അനുശാസിക്കുന്നത്. ഒരു ദൈവം, ഒരു പ്രവാചകന്‍, ഒരു മതഗ്രന്ഥം എന്നതാണ് ഈ മതങ്ങളുടെ വിശ്വാസപ്രമാണം. എന്നാല്‍ ഹിന്ദുമതം “നാനാത്വത്തിലെ ഏകത്വം” എന്ന തത്വത്തിനലധിഷ്ഠിതവും അത്യന്തം വൈവിധ്യം നിറഞ്ഞതുമാണ്. ഹിന്ദുമതത്തില്‍ ദേവിദേവന്മാര്‍ അനേകമുണ്ട്. അവതാരങ്ങളും അസംഖ്യം തന്നെ. മതഗ്രന്ഥങ്ങളാണെങ്കില്‍ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയുമധികമുണ്ട്.

“ആകാശാത് പതിതംതോയം യഥാ ഗച്ഛതി സാഗരം സര്‍വ്വദേവ നമസ്കാരം കേശവം പ്രതി ഗച്ഛതി” (ആകാശത്തില്‍ നിന്നു പതിക്കുന്ന മഴവെള്ളം എപ്രകാരമാണോ പല പല നദികളിലൂടെ ഒഴുകി സമുദ്രത്തിലെത്തി ഒന്നായിത്തീരുന്നത് അതുപോലെതന്നെ എല്ലാ ദേവന്മാര്‍ക്കുള്ള ആരാധനയും കേശവനില്‍ തന്നെ എത്തിച്ചേരുന്നു) എന്നും “ഏകം സത് വിപ്രാ ബഹുധാ വദന്തി ഇന്ദ്രം യമം മാതരിശ്വാനമാഹുഃ” (സത്യം ഒന്നേയുള്ളൂ. ജ്ഞാനികള്‍ അതിനെ ഇന്ദ്രന്‍, യമന്‍, മാതരിശ്വാന്‍ എന്നിങ്ങനെ പല പേരുകള്‍ വിളിക്കുന്നു) എന്നുമുള്ള വൈദികമന്ത്രങ്ങള്‍ ഈ വൈവിധ്യമാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അനേകം വ്യത്യസ്ത തരത്തിലുള്ള പുഷ്പങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു പൂച്ചെണ്ട് എത്രമാത്രം മനോഹരമായിരിക്കുമോ അതുപോലെയാണ് ഹിന്ദുമതത്തിന്റെ ആത്മീയമായ സൗന്ദര്യം. അദ്വൈതിയും, ദ്വൈതിയും, വിശിഷ്ടാദ്വൈതിയും, ശാക്തേയനും, ശൈവനും, വൈഷ്ണവനും, ദണ്ഡിസന്യാസിയും, ബൈരാഗിയും, അവധൂതനും, ജ്ഞാനിയും, ഭക്തനും, യോഗിയും, കര്‍മ്മഠനുമെല്ലാമെല്ലാം ഒരുപോലെ ഈ മതത്തിന്റെ അനുയായികളാണെന്നതുതന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതയായി കണക്കാക്കാം. ഇത്രയും വൈവിധ്യം നിറഞ്ഞതായ ഹിന്ദുമതത്തെ സാധാരണക്കാര്‍ക്കു മനസ്സിലാവുന്നവിധത്തില്‍ വ്യാഖ്യാനിക്കുക എന്ന അത്യന്തം ദുഷ്കരമായ കൃത്യം വളരെ ഭംഗിയായി ഗ്രന്ഥകര്‍ത്താവ് നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് നമുക്ക് നിസ്സംശയം പറയാന്‍ സാധിക്കും.

ഗ്രന്ഥകര്‍ത്താവ്:

സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ പൂര്‍വ്വാശ്രമത്തിലെ നാമം സാധുശീലന്‍ പരമേശ്വരന്‍ പിള്ള എന്നായിരുന്നു. അദ്ദേഹം സന്യാസം സ്വീകരിക്കുന്നതിനു വളരെമുമ്പ് 1968-ലാണ് ഈ ഗ്രന്ഥരചന നിര്‍വ്വഹിച്ചത്. വളരെയധികം ജനപ്രീതി നേടിയ ഈ ഗ്രന്ഥത്തിന്റെ നിരവധി പതിപ്പുകള്‍ ഇതിനകം ഇറങ്ങിക്കഴിഞ്ഞു. ഹിന്ദുധര്‍മ്മപരിചയത്തിനു പുറമേ നിരവധി അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ സ്വാമിജി കൈരളിയ്ക്കു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ “ഷോഡശസംസ്കാരങ്ങള്‍” എന്ന ഗ്രന്ഥവും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ഈ കൃതിയും വായനക്കാരുടെ മുന്നിലെത്തിക്കാന്‍ സാധിക്കുന്നതാണ്. സ്വാമിജിയുടെ ലഘുജീവചരിത്രക്കുറിപ്പ് പി.ഡി.എഫ്. രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് ഈ പോസ്റ്റിന്റെ ഏറ്റവും താഴെ ചേര്‍ത്തിട്ടുണ്ട്.

കടപ്പാട്:

സ്വാമി പരമേശ്വരാനന്ദ സരസ്വതിജിയുടെ ഒരു ഭക്തനായ ശ്രീ രഘുനാഥന്‍ജിയാണ് ഈ ഗ്രന്ഥം ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ക്കൊള്ളാമെന്ന് ആദ്യമായി എന്നോട് നിര്‍ദ്ദേശിച്ചതും തുടര്‍ന്ന് തൃശ്ശൂര്‍ ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി വ്യോമാതീതാനന്ദജിയുമായി കത്തിടപാടുകള്‍ നടത്തി അതിനുള്ള അനുമതിക്കായി ശ്രമിച്ചതും. അതിനെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ശ്രീ സ്വാമി വ്യോമാതീതാനന്ദജി “ഹിന്ദുധര്‍മ്മപരിചയം” ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള ഔദ്യോഗിക അനുമതി സദയം നല്കുകയുണ്ടായി. അതിന് സ്വാമിജിയോടും രഘുനാഥന്‍ജിയോടുമുള്ള ഹദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഹിന്ദുധര്‍മ്മപരിചയത്തിന്റെ ഉള്ളടക്കം

1. ഹിന്ദു എന്നാല്‍ ആര്‍?
2. ഹിന്ദുപാരമ്പര്യം
3. ഹിന്ദുക്കളുടെ മതം
4. ഹിന്ദുധര്‍മ്മം
5. ധര്‍മ്മവും സംസ്കാരവും
6. ഭാരതസംസ്കാരം
7. ഷോഡശസംസ്കാരങ്ങള്‍
8. നാല് ആശ്രമങ്ങള്‍
9. പഞ്ചമഹായജ്ഞങ്ങള്‍
10. ചാതുര്‍വര്‍ണ്ണ്യം
11. പുരുഷാര്‍ത്ഥം
12. യോഗചതുഷ്ടയം
13. കര്‍മ്മഗതി
14. പുനര്‍ജ്ജന്മം
15. യജ്ഞവും പ്രപഞ്ചതത്വവും
16. അവതാരം
17. ദേവാസുരന്മാരും സ്വര്‍ഗ്ഗനരകങ്ങളും
18. സദാചാരം
19. ഷഡ്ദര്‍ശനങ്ങള്‍
20. ഈശ്വരന്‍
21. ഒന്നോ പലതോ
22. മോക്ഷം
23. വേദം ഹിന്ദുവിന്റെ മതഗ്രന്ഥം
24. വേദസ്വരൂപം
25. നാലു വേദങ്ങള്‍
26. വേദോപനിഷത്തുകള്‍
27. സ്മൃതി – മാനവധര്‍മ്മശാസ്ത്രം
28. ആഗമതന്ത്രശാസ്ത്രം
29. ഇതിഹാസം
30. പുരാണം
31. അഷ്ടാദശപുരാണങ്ങള്‍
32. ശാസ്ത്രപാരമ്പര്യം
33. സംസ്കൃതഭാഷ
34. പലമതസാരവുമേകം
35. വിവിധമതങ്ങള്‍
36. നവോത്ഥാനപരമ്പര
37. രാജനീതി
38. ക്ഷേത്രങ്ങള്‍
39. തീര്‍ത്ഥവും തീര്‍ത്ഥാടനവും
40. വ്രതവും ഉത്സവവും
41. നിത്യനൈമിത്തികകര്‍മ്മങ്ങള്‍
42. ശൃണ്വന്തു വിശ്വേ അമൃതസ്യ പുത്രാഃ
43. അനുബന്ധം – ധര്‍മ്മം ദൈനംദിനജീവിതത്തില്‍
44. അനുക്രമണിക

ഡൗ‍ണ്‍ലോഡ് ലിങ്കുകള്‍

ഹിന്ദുധര്‍മ്മപരിചയം ഇ-ബുക്ക് (2.3 MB)

ഹിന്ദുധര്‍മ്മപരിചയം scanned pdf (29 MB)

ഹിന്ദുധര്‍മ്മപരിചയം ആന്‍ഡ്രോയ്ഡ് ആപ്പ്

സ്വാമി പരമേശ്വരാനന്ദ സരസ്വതി – ഒരു ജീവചരിത്രക്കുറിപ്പ്


Tags: , , , , , ,


ഐതിഹ്യമാലയുടെ ആറാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ഐതിഹ്യമാലയുടെ ആദ്യത്തെ 90 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന അഞ്ചു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 13 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ആറാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ ഒറ്റമാസത്തിനുള്ളില്‍ ഐതിഹ്യമാലയുടെ ആറു ഭാഗങ്ങള്‍ ഇ-ബുക്ക് ആയി പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായി കണക്കാക്കാം. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല ആറാം ഭാഗം ഉള്ളടക്കം

91. പനയന്നാര്‍ കാവ്
92. ഉത്രം തിരുനാള്‍ തിരുമനസ്സുകൊണ്ടും കഥകളിയോഗവും
93. കപ്ലിങ്ങാട്ടു നമ്പൂരിയും ദേശമംഗലത്തു വാര്യരും
94. വിജയാദ്രി മാഹാത്മ്യം
95. നടുവിലേപ്പാട്ട് ഭട്ടതിരി
96. ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയും
97. മുണ്ടേമ്പിള്ളി കൃഷ്ണമാരാര്‍
98. മണ്ണാറശ്ശാല മാഹാത്മ്യം
99. ഒരു സ്വാമിയാരുടെ ശാപം
100. പുല്ലങ്കോട്ട് നമ്പൂരി
101. പനച്ചിക്കാട്ടു സരസ്വതി
102. വെള്ളാടു നമ്പൂരി
103. ആറന്മുള വലിയ ബാലകൃഷ്ണന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല ആറാം ഭാഗം ഇ-ബുക്ക്

ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

Tags: , , , , , , , , , , , , , ,

ഐതിഹ്യമാലയുടെ അഞ്ചാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ഐതിഹ്യമാലയുടെ ആദ്യത്തെ 77 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഒന്നു മുതല്‍ നാലു വരെയുള്ള ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 13 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന അഞ്ചാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ ഒറ്റമാസത്തിനുള്ളില്‍ ഐതിഹ്യമാലയുടെ അഞ്ചു ഭാഗങ്ങള്‍ ഇ-ബുക്ക് ആയി പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായി കണക്കാക്കാം. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല അഞ്ചാം ഭാഗം ഉള്ളടക്കം

78. പള്ളിപ്പുറത്തുകാവ്
79. എളേടത്തു തൈക്കാട്ടു മൂസ്സന്മാര്‍
80. കൈപ്പുഴത്തമ്പാന്‍
81. കൊല്ലം വിഷാരിക്കാവ്
82. വയസ്‌കരെ ആര്യന്‍ നാരായണന്‍ മൂസ്സിന്റെ ചികിത്സാനൈപുണ്യം
83. ചംക്രോത്തമ്മ
84. വണങ്ങാട്ട്യ് പണിക്കരും ചാത്തന്മാരും
85. കുട്ടഞ്ചേരി മൂസ്സ്
86. പള്ളിവാണപ്പെരുമാളും കിളിരൂര്‍ ദേശവും
87. കടാങ്കോട്ടു മാക്കംഭഗവതി
88. ഒരു യൂറോപ്യന്റെ സ്വാമിഭക്തി
89. സംഘക്കളി
90. കൊട്ടാരക്കരച്ചന്ദ്രശേഖരന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല അഞ്ചാം ഭാഗം ഇ-ബുക്ക്
ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

Tags: , , , , , , , , , , , , , ,


ഐതിഹ്യമാലയുടെ നാലാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ഐതിഹ്യമാലയുടെ ആദ്യത്തെ 61 ഉപന്യാസങ്ങളുള്‍ക്കൊള്ളുന്ന ഒന്നു മുതല്‍ മൂന്നുവരെയുള്ള ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 16 കഥകളുള്‍ക്കൊള്ളുന്ന നാലാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമ മായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല നാലാം ഭാഗം ഉള്ളടക്കം

62. ഊരകത്ത് അമ്മത്തിരുവടി
63. സ്വാതി തിരുനാള്‍ മഹാരാജാവു തിരുമനസ്സുകൊണ്ട്
64. പിലാമന്തോള്‍ മൂസ്സ്
65. ശാസ്താംകോട്ടയും കുരങ്ങന്മാരും
66. മുഴമംഗലത്തു നമ്പൂതിരി
67. വയസ്കര കുടുംബവും അവിടത്തെ ശാസ്താവും
68. കായംകുളത്തു രാജാവിന്റെ ശ്രീചക്രം
69. കുളപ്പുറത്തു ഭീമന്‍
70. മണ്ണാടിക്കാവും കമ്പിത്താനും
71. ശ്രീകൃഷ്ണകര്‍ണാമൃതം
72. കടമറ്റത്തു കത്തനാര്‍
73. പുരഹരിണപുരേശമാഹാത്മ്യം
74. തോലകവി
75. കുഞ്ചിക്കുട്ടിപ്പിള്ള സര്‍വാധികാര്യക്കാരന്‍
76. അച്ചന്‍കോവില്‍ ശാസ്താവും പരിവാരമൂര്‍ത്തികളും
77. അവണാമനക്കല്‍ ഗോപാലന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല നാലാം ഭാഗം ഇ-ബുക്ക്
ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

Tags: , , , , , , , , , , , , , ,


ഐതിഹ്യമാലയുടെ മൂന്നാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 കഥകള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ആദ്യത്തെ 21 കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഭാഗവും പിന്നീടുള്ള 22 കഥകളുള്‍ക്കൊള്ളുന്ന രണ്ടാം ഭാഗവും ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നുള്ള “കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതി മുതല്‍ കോന്നിയില്‍ കൊച്ചയ്യപ്പന്‍” വരെയുള്ള 18 കഥകളുള്‍ക്കൊള്ളുന്ന മൂന്നാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല മൂന്നാം ഭാഗം ഉള്ളടക്കം

43 വൈക്കത്തു തിരു നീലകണ്ഠന്‍
44 കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതി
45 പൂന്താനത്തു നമ്പൂതിരി
46 ആലത്തൂര്‍ നമ്പി
47 വയസ്കര ചതുര്‍വേദി ഭട്ടതിരിയും യക്ഷിയും
48 രാമപുരത്തു വാരിയര്‍
49 ചെമ്പ്രെഴുത്തച്ഛന്മാര്‍
50 കൊച്ചി ശക്തന്‍ തമ്പുരാന്‍ തിരുമനസ്സുകൊണ്ട്
51 അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍
52 ചേരാനല്ലൂര്‍ കുഞ്ഞിക്കര്‍ത്താവ്
53 കൊട്ടാരക്കര ഗോശാല
54 തേവലശ്ശേരി നമ്പി
55 ചില ഈശ്വരന്മാരുടെ പിണക്കം
56 പറങ്ങോട്ടു നമ്പൂതിരി
57 പാക്കില്‍ ശാസ്താവ്
58 കൊടുങ്ങല്ലൂര്‍ വസൂരിമാല
59 തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങള്‍
60 ആറന്മുള മാഹാത്മ്യം
61 കോന്നിയില്‍ കൊച്ചയപ്പന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല മൂന്നാം ഭാഗം ഇ-ബുക്ക്
ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

Tags: , , , , , , , , , , ,

ഐതിഹ്യമാലയുടെ രണ്ടാം ഭാഗവും ഇ-ബുക്കായി വായനക്കാരുടെ മുന്നില്‍ ഇന്ന് സാഹ്ലാദം അവതരിപ്പിക്കുകയാണ്. ചെമ്പകശ്ശേരി രാജാവു മുതല്‍ കിടങ്ങൂര്‍ കണ്ടങ്കോരന്‍ വരെയുള്ള ഐതിഹ്യമാലയിലെ ആദ്യത്തെ 21 കഥകള്‍ ഒന്നാം ഭാഗത്തിലുള്‍പ്പെടുത്തിയിരുന്നു. പിന്നീടുള്ള 21 കഥകളാണ് രണ്ടാം ഭാഗത്തിലെ ഉള്ളടക്കം.

ഐതിഹ്യമാലയുടെ ഇ-ബുക്ക് പ്രോജക്ട് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ശ്രീ വിഷ്ണു (ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും സുപരിചിതരായ ഗ്രന്ഥകര്‍തൃദമ്പതികളായ ശ്രീ. വി. ബാലകൃഷ്ണന്‍ – ഡോ. ആര്‍. ലീലാദേവി ദമ്പതികളുടെ സുപുത്രന്‍) ഐതിഹ്യമാലയിലെ മുപ്പതോളം കഥകള്‍ ടൈപ്പ്സെറ്റ് ചെയ്തുവെച്ചിരുന്നത് ഈ ബ്ലോഗില്‍ ഉപയോഗിക്കുന്നതിനായി അയച്ചുതരുകയുണ്ടായി. അതുകൊണ്ട്, ഈ പ്രോജക്ടിലെ ടൈപ്പിങ്ങ് ജോലിയുടെ ഭാരം നല്ലൊരു പരിധി വരെ കുറയുകയും ചെയ്തു. ശ്രീ വിഷ്ണുവിന്റെ ഈ ഉദാരമനസ്കതയ്ക്കു മുന്നില്‍ നമോവാകം. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല രണ്ടാം ഭാഗം ഉള്ളടക്കം

22 കുമാരനല്ലൂര്‍ ഭഗവതി
23 തിരുനക്കര ദേവനും അവിടത്തെ കാളയും
24 ഭവഭൂതി
25 വാഗ്ഭടാചാര്യന്‍
26 പ്രഭാകരന്‍
27 പാതായിക്കര നമ്പൂരിമാര്‍
28 കാരാട്ടു നമ്പൂരി
29 വിഡ്ഢി! കൂശ്മാണ്ഡം
30 കുഞ്ചന്‍ നമ്പ്യാരുടെ ഉത്ഭവം
31 വലിയ പരിഷ ശങ്കരനാരായണ ചാക്യാര്‍
32 ആഴ്വാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും
33 നാലേക്കാട്ടു പിള്ളമാര്‍
34 കായംകുളം കൊച്ചുണ്ണി
35 കൈപ്പുഴ രാജ്ഞിയും പുളിംകുന്നു പ്രദേശവും
36 ഒരന്തര്‍ജനത്തിന്റെ യുക്തി
37 പാഴൂര്‍ പെരുംതൃക്കോവില്‍
38 പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം
39 രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം
40 കൊച്ചുനമ്പൂരി
41 ചെമ്പകശ്ശേരി രാജാവും മേപ്പത്തൂര്‍ ഭട്ടതിരിയും
42 വട്ടപ്പറമ്പില്‍ വലിയമ്മ
43 വൈക്കത്തു തിരുനീലകണ്ഠന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല രണ്ടാം ഭാഗം ഇ-ബുക്ക്
ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

Tags: , , , , , , , , ,

« Newer Posts - Older Posts »